ചെന്നൈയിലെ ആര്‍.കെ. നഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി. ഡിഎംകെയും ഡിഎംഡികെയുമാണ് ആദ്യഘട്ടത്തില്‍ മുന്നില്‍. അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം, ശശികല പക്ഷങ്ങൾ വന്‍ പ്രചാരണം നടത്താനാണ് ഒരുങ്ങുന്നത്. ബിജെപിയും മണ്ഡലത്തില്‍ ശക്തി തെളിയിക്കാന്‍ മല്‍സരിക്കും.
പ്രാദേശിക നേതാവായ മരുതുഗണേശാണ് ആര്‍. കെ നഗറില്‍ ഡിഎംകെ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അധികം വൈകാതെ തന്നെ മരുതു ഗണേശും സംഘവും പ്രചാരണത്തിന് തുടക്കം കുറിച്ചു. ഡിഎംഡികെ സ്ഥാനാര്‍ഥി മതിവാണനും പ്രചാരണത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു. എന്നാല്‍ അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗവും ദീപ ജയകുമാറും പ്രചാരണം തുടങ്ങിയിട്ടില്ല.
അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനാണ് ശശികല പക്ഷത്തെ സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവ് ഇ. മധുസൂദനനാണ് ഒപിസ് വിഭാഗത്തിന് വേണ്ടി മല്‍സരിയ്ക്കുന്നത്. ആര്‍. കെ നഗറില്‍ ശക്തി തെളിയിയ്ക്കാനൊരുങ്ങുകയാണ് ബിജപി. പരമാവധി വോട്ടുകള്‍ സ്വന്തം അക്കൗണ്ടിലാക്കുകയാണ് ലക്ഷ്യം. സ്ഥാനാര്‍ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. വിസികെയും സിപിഎമ്മും സിപിഐയും അടങ്ങുന്ന ജനക്ഷേ മുന്നണിയുടെ നിലപാടാണ് ഇനി അറിയാനുള്ളത്.