നഗരങ്ങളില്‍ സാധാരണക്കാര്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് പ്രധാനമന്ത്രി. ഗ്രാമങ്ങളില്‍ പഴയവീടുകള്‍ മെച്ചപ്പെടുത്താന്‍ കുറഞ്ഞനിരക്കില്‍ വായ്പ ലഭ്യമാക്കും. ഭവനവായ്പയില്‍ ഇളവ്. ഒമ്പതുലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് നാലുശതമാനം പലിശയിളവ്. 12 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് മൂന്നുശതമാനം പലിശ ഇളവ്. കാര്‍ഷികവായ്പകള്‍ക്ക് ആദ്യ 60ദിവസം പലിശയില്ല. കാർഷികവായ്പകള്‍ക്ക് 20,000 കോടി രൂപ കൂടി അനുവദിച്ചു. ചെറുകിടകച്ചവടക്കാര്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റി. കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കി മാറ്റും. ഗര്‍ഭിണികള്‍ക്ക് ചികില്‍സയ്ക്കും ഭക്ഷണത്തിന് ആറായിരം രൂപ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ലക്ഷം രൂപ വരെ നിക്ഷേപത്തിന് 8% സ്ഥിരപലിശ.
ശുദ്ധിയജ്ഞമെന്ന് പ്രധാനമന്ത്രി
നോട്ട് നിരോധനം ശുദ്ധീകരണത്തിനായുള്ള ദൗത്യമെന്ന് പ്രധാനമന്ത്രി. കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും മോചനമായിരുന്നു ലക്ഷ്യം. കള്ളപ്പണത്തില്‍ ഏറെയും 500,1000 നോട്ടുകളായിരുന്നു. ജനം അഴിമതിയില്‍ നിന്ന് മോചനം ആഗ്രഹിച്ചിരുന്നു. പോരാടിയത് ജനങ്ങളും സര്‍ക്കാരും ഒന്നിച്ച്. സ്വന്തം പണം പോലും കിട്ടാന്‍ വിഷമിച്ചെന്നത് സത്യം. പക്ഷേ, മഹത്തായ ഭാവിക്ക് ശിലയിടാന്‍ കഴിഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം. ചില ഉദ്യോഗസ്ഥര്‍ അഴിമതിക്ക് കൂട്ടുനിന്നു. ഇവര്‍ക്ക് ശക്തമായ നടപടി നേരിടേണ്ടി വരും.
സര്‍ക്കാര്‍ നല്ലവരുടെ സുഹൃത്ത്
ബാങ്കിങ് സാധാരണനിലയിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് നിര്‍ദേശം. ഗ്രാമീണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രാമുഖ്യം. കളളപ്പണക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി. പത്തുലക്ഷത്തിനുമേല്‍ വരുമാനം വെളിപ്പെടുത്തിയത് 24 ലക്ഷം പേര്‍ മാത്രം