E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ദേശീയ രാഷ്ട്രീയത്തില്‍ വാദങ്ങള്‍ക്ക് വഴിയൊരുക്കി യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി പദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വികസന മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ തീവ്ര ഹിന്ദുത്വദേശീയതയുടെ അടിത്തറ കൂടുതല്‍ ഉറപ്പിക്കാനാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പദം നല്‍കിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുകൂടിയാണ് ഈ നീക്കം. അഞ്ച് തവണ എം.പിയായ ആദിത്യനാഥ് യു.പിയുടെ കിഴക്കന്‍മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ്. ആദിത്യനാഥിന്‍റെ മുഖ്യമന്ത്രിസ്ഥാനം ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ വാദങ്ങള്‍ക്ക് വഴിയൊരുക്കും. 

മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്കുപോലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കാതെ യു.പി പിടിക്കാനിറങ്ങിയ ബി.ജെ.പി നിലപാടിന്‍റെ ആഴത്തിലുള്ള അടയാളപ്പെടുത്തലായിരുന്നു തീവ്ര ഹിന്ദുത്വ നിലപാടുള്ള യോഗി ആദിത്യനാഥിന്‍റെ മുഖ്യമന്ത്രി സ്ഥാനലബ്ധി. 1998 ല്‍ 26 ാം വയസില്‍ ഗോരഖ്പൂരില്‍ നിന്ന് ആദ്യമായി ലോക്സഭയിലെത്തി. ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെ മുഖ്യപുരോഹിതന്‍. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന ഹിന്ദു യുവവാഹിനി എന്ന സംഘടന 2002 ല്‍ സ്ഥാപിച്ചു‍. രാജ്പുത് സമുദായക്കാരനായ യോഗി അദിത്യനാഥിന്‍റെ യഥാര്‍ഥ പേര് അജയ് സിങ് ബിഷ്ത്. കിഴക്കന്‍ യുപി ആദിത്യനാഥിന്‍റെ സാമ്രജ്യമായാണ് പലപ്പോഴും വിളിക്കപ്പെട്ടിട്ടുള്ളത്. 

നിരവധി കേസുകളില്‍ പ്രതി. ആമിര്‍ ഖാന്‍ ഇന്ത്യ വിട്ടുപോകണമെന്നും, ഷാരൂഖാനെ ഹാഫിസ് സെയ്ദിനോട് ഉപമിച്ചും, സൂര്യനമസ്ക്കാരം ചെയ്യാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകുമെന്നും അടക്കം ആദിത്യനാഥിന്‍റെ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും മുത്തലാഖ് നിര്‍ത്താലാക്കുമെന്നും യു.പിയിലെ തിരഞ്ഞെടുപ്പ് വേദിയില്‍ പ്രഖ്യാപിച്ച ബി.ജെ.പിക്ക് ആദിത്യനാഥിന്‍റെ വരവ് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. പക്ഷെ ബി.ജെ.പി രാജ്യത്ത് വിഭാഗീയത വളര്‍ത്തുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് ഇതോെട മൂര്‍ച്ചയേറും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :