E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 01:07 AM IST

Facebook
Twitter
Google Plus
Youtube

More in India

മോദിയും നിതീഷ് കുമാറും ഇടവേളയ്ക്കുശേഷം ഒരേ വേദിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാഷ്ട്രീയ വൈരം മറന്ന് പരസ്പരം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരേ വേദിയില്‍. ബിഹാറിലെ ഭരണനേട്ടങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി നടത്തിയ മദ്യനിരോധനം കാര്യക്ഷമമായിരുന്നുവെന്ന് നിതീഷ് കുമാര്‍ പറ‍ഞ്ഞു. 

2015 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പരസ്പരം ഏറ്റുമുട്ടിയ മോദിയും നിതീഷ് കുമാറും ഒന്പത് മാസത്തിനു ശേഷമാണ് ഒരേ വേദി പങ്കിടുന്നത്. വേദിയൊരുക്കിയ നിതീഷിന് നന്ദി പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിനെ ലഹരിമുക്തമാക്കാനുള്ള നാശ മുക്തി അഭിയാന്‍ നല്ല രീതിയിലാണ് നടപ്പാക്കുന്നത്. വരും തലമുറയെ രക്ഷിക്കാനുള്ള നിതീഷിന്‍റെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണ്. 

12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി നടപ്പാക്കിയ മദ്യനിരോധനം കാര്യക്ഷമമായിരുന്നുവെന്ന് ആദ്യം സംസാരിച്ച നിതീഷ് കുമാര്‍ പറഞ്ഞു. പട്നയില്‍ ഗുരുഗോബിന്ദ് സിങ്ങിന്‍റെ ജന്മദിനാഘോഷ ചടങ്ങിലാണ് രാഷ്ട്രിയ പോരാട്ടത്തിന് അവധി നല്‍കി ഇരുവരും ഒരുമിച്ചത്. നേരത്തേ, നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിതീഷ് കുമാര്‍ പിന്തുണച്ചത് വാര്‍ത്തയായിരുന്നു. നിതീഷ് കുമാറിന്‍റെ ചുവടുമാറ്റത്തെ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. അതേസമയം, പരസ്പരം പോരടിച്ചവരുടെ വേദി പങ്കിടലില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ബി.ജെ.പിയുടേയും നിതീഷിന്‍റെ പാര്‍ട്ടി ജെ.ഡി.യുവിന്‍റേയും വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :