E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

കോടതിയലക്ഷ്യ നോട്ടിസിനു രൂക്ഷ പ്രതികരണവുമായി ജസ്റ്റിസ് കർണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസിന് രൂക്ഷ പ്രതികരണവുമായി കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കര്‍ണന്‍. ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണം പാര്‍ലമെന്‍റില്‍ തെളിയിക്കാന്‍ തയാറാണെന്നു സുപ്രീം കോടതിക്ക് അയച്ച കത്തില്‍ കര്‍ണന്‍ വെല്ലുവിളിച്ചു. കോടതിയലക്ഷ്യ നോട്ടിസ് അംഗീകരിക്കുന്നില്ലെന്നും ദലിതനായതു കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും കത്തില്‍ കര്‍ണന്‍ ആരോപിച്ചു.

കോടതിയലക്ഷ്യ നോട്ടിസ് കൈപ്പറ്റിയതിനു പിന്നാലെയാണു സുപ്രീംകോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് സി.എസ്. കര്‍ണന്‍ സുപ്രീംകോടതി റജിസ്റ്റാര്‍ ജനറലിന് കത്തയച്ചത്.  മദ്രാസ് ഹൈക്കോടതിയിലെ 20 ജഡ്ജിമാര്‍ കൈക്കൂലിക്കാരാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. മറ്റു കോടതികളിലെ അഴിമതിക്കാരായ ജഡ്ജിമാര്‍ക്കെതിരെയും തന്‍റെ പക്കല്‍ തെളിവുകളുണ്ട്. ആരോപണങ്ങള്‍ പാര്‍ലമെന്‍റില്‍ തെളിയിക്കാന്‍ തയാറാണ്. 

അഴിമതിക്കാരനായ ഒരു ജഡ്ജിയെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനാലാണ് കോടതിയലക്ഷ്യനടപടിക്ക് തുടക്കമിട്ടതെന്നും കത്തില്‍ കര്‍ണന്‍ ആരോപിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസ് അംഗീകരിക്കാന്‍ കഴിയില്ല.

കോടതിയലക്ഷ്യ നോട്ടീസിന് ഖെഹാര്‍ വിരമിച്ച ശേഷം മറുപടി നല്‍കാം. അടിയന്തരസ്വഭാവമുണ്ടെന്നാണ് കണക്കുകൂട്ടലെങ്കില്‍ കേസ് പാര്‍ലമെന്‍റിന് കൈമാറണമെന്നും കര്‍ണന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കര്‍ണന്‍ വരുന്ന തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഈമാസം ഏഴിനു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :