ഭർത്താവ് അശ്ലീല സൈറ്റുകൾക്ക് അടിമയായിപ്പോയെന്നു ചൂണ്ടിക്കാട്ടി ഇത്തരം സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയിൽ. മുംബൈ സ്വദേശിയായ സ്ത്രീയാണു കോടതിയെ സമീപിച്ചത്.
55 വയസ്സുള്ള തന്റെ ഭർത്താവ് രണ്ടു വർഷമായി അശ്ലീല വെബ്സൈറ്റുകൾക്ക് അടിമയാണെന്നും ഇതോടെ കുടുംബജീവിതം തന്നെ താറുമാറായെന്നും ഹർജിയിൽ പറയുന്നു. വിദ്യാഭ്യാസമുള്ള മധ്യവയസ്കനായ ഭർത്താവിന്റെ അവസ്ഥ ഇതാണെങ്കിൽ യുവാക്കളുടെ കാര്യം എന്താകുമെന്നാണു സ്ത്രീ ഹർജിയിൽ ഉന്നയിക്കുന്ന ചോദ്യം. അശ്ലീല സൈറ്റുകളുണ്ടാക്കുന്ന ശല്യത്തെക്കുറിച്ചും ഇതു തടയാനുള്ള മാർഗങ്ങളെക്കുറിച്ചും സുപ്രീം കോടതി നിലവിൽ പഠിച്ചുവരികയാണ്.