തമിഴ്നാട്ടിലെ അധികാര വടംവലിക്കിടെ സുപ്രീംകോടതിയില്‍ നിന്ന് ശശികലയ്ക്കേറ്റ തിരിച്ചടി നേട്ടമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. പനീര്‍സെല്‍വത്തിനൊപ്പം നിന്ന് ദ്രാവിഡരാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് കോടതിവിധി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്‍റ് പ്രതിസന്ധി പരിഹരിക്കല്‍ മുതല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ക്കുവരെ മുന്നില്‍കണ്ടാണ് നീക്കം.
അണ്ണാഡി.എം.കെയില്‍ കലാപമുണ്ടായപ്പോള്‍ മുതല്‍ പനീര്‍സെല്‍വം ക്യാംപിനൊപ്പമായിരുന്നു കേന്ദ്രസര്‍ക്കാര്‍. അനധികൃതസ്വത്ത് സമ്പാദ്യക്കേസില്‍ വിധി വരുന്നതുവരെ ശശികലയുടെ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോവുകയെന്ന കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ തന്ത്രം ഗവര്‍ണറുടെ നിലപാടുകള്‍ വഴി വിജയം കണ്ടു. ലോക്സഭയില്‍ 37 ഉം രാജ്യസഭയില്‍ 13 ഉം അംഗങ്ങളുള്ള അണ്ണാഡി.എം.കെയുെട കരുത്ത് ജി.എസ്.ടി യാഥാര്‍ഥ്യമാക്കാനും നിര്‍ണായക ബില്ലുകള്‍ പാസാക്കാനും പെടാപ്പാടുപെടുന്ന കേന്ദ്രസര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാകില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്‍പ് തമിഴ് മണ്ണില്‍ സ്വാധീനം ശക്തമാക്കാനാണ് ബി.ജെ.പി നീക്കം. മൂന്നാംമുന്നണി രൂപീകരിക്കാനാണ് അമിത് ഷായുടെ നീക്കം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇലക്ട്രല്‍ കോളേജില്‍ ബി.ജെ.പി വ്യക്തമായി മുന്‍തൂക്കം ലഭിക്കണമെങ്കില്‍ പനീര്‍സല്‍വത്തെ ഒപ്പം നിര്‍ത്തണം. ബി.െജ.പിക്ക് 1126 എം.എല്‍.എമാരുടെയും 282 എം.പിമാരപടെയും പിന്തുണയുണ്ട്. കോണ്‍ഗ്രസിനാകട്ടെ 900 എം.എല്‍.എമാരും 44 എം.പിമാരുമാണുള്ളത്. രാജ്യസഭയിെലയും ലോക്സഭയിലെയും അംഗബലമാണ് ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നത്. അതിനാല്‍ അണ്ണാഡി.എം.കെയുടെ നിലപാട് നിര്‍ണായകമാകും.