ബെംഗളൂരു കെ.ജി. ഹള്ളിയില്‍ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേര്‍ന്നൊരുക്കിയ നാടകമെന്ന് പോലീസ്. കാമുകന്‍ ഇര്‍ഷാദ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് വിവാഹാലോചനകള്‍ വന്നതോടെ ഇരുവരും ചേര്‍ന്നൊരുക്കിയ പദ്ധതിയാണ് ലൈംഗിക അതിക്രമം.
കമ്മനഹള്ളിയില്‍ പുതുവർഷ ദിനത്തിൽ ലൈംഗികാതിക്രമം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കെ ജി ഹള്ളിയിലും സമാനമായ പീഡനശ്രമം നടന്നതായി പോലീസിന് പരാതിലഭിക്കുന്നത്. ബസ് സ്റ്റോപ്പിലേക്കു നടന്നുപോയ യുവതിയെ ആക്രമി കടന്നുപിടിച്ച് നാവും ചുണ്ടും കടിച്ചുമുറിച്ചതായി പരാതിയിൽ പറയുന്നു. എന്നാൽ കമ്മനഹള്ളി സംഭവത്തെ മാതൃകയാക്കി യുവതിയും കാമുകനും ചേർന്നൊരുക്കിയ പദ്ധതിയാണെന്നാണ് പോലീസ് കണ്ടെത്തി.
യുവതിയുടെ സഹോദരീഭര്‍ത്താവാണ് ഇര്‍ഷാദ് ഖാന്‍. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് ഇര്‍ഷാദാണെന്നു പോലീസ് തിരിച്ചറിഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണം പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേല്‍പ്പിക്കുകയായിരുന്നു.ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാന്‍ ആരും തയ്യാറാകില്ലെന്ന് ഇരുവരും കരുതി. അങ്ങനെവരുമ്പോള്‍ സഹോദരിയുടെ ഭര്‍ത്താവ് ഇര്‍ഷാദ് യുവതിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായിവരും. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താമെന്നായിരുന്നു പദ്ധതി. യുവതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കും. കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിക്കഴിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചിരുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചവരുടെ കൂടത്തിൽ മുൻപന്തിയിൽ ഇര്‍ഷാദും ഉണ്ടായിരുന്നു.