E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

26 വർഷത്തിനു ശേഷം മകൻ വീട്ടിലെത്തിയ സന്തോഷത്തിൽ അര്‍പുതമ്മാൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

26 വര്‍ഷത്തിനുശേഷം മകന്‍ വീട്ടിലെത്തിയ സന്തോഷത്തിലാണ് പരോള്‍ ലഭിച്ച രാവീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍. അര്‍പുതമ്മാള്‍ നടത്തിയ പോരാട്ടങ്ങളുടെ വിജയം കൂടിയാണ് പരോള്‍. നഷ്ടപ്പെട്ട 26 വര്‍ഷത്തെ സന്തോഷത്തിന്‍റെ ചെറിയൊരു ശതമാനമെങ്കിലും ഇനിയുള്ള 30 ദിവസം കൊണ്ട് മകനുനല്‍കാന്‍ കഴിയണമെന്ന പ്രാര്‍ഥനയിലാണ് ഈ അമ്മ.

ഇങ്ങനെയൊരു ദിവസത്തിനായി ഈ അമ്മ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 26 വര്‍ഷം കഴിഞ്ഞു. രണ്ടു പെണ്‍മക്കള്‍ കൂടി ഉള്‍പ്പെട്ട കുടുംബത്തിന്‍റെ താങ്ങായി മാറുമെന്ന് അമ്മയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് 19ാം വയസില്‍ പേരറിവാളന്‍ ജയിലിലാകുന്നത്. മകനെ കുടുക്കിയതാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അന്നു മുതലുള്ള ഈ അമ്മയുടെ പോരാട്ടം. 

പേരറിവാളന്‍റെ മോചനത്തിനായി അര്‍പുതമ്മാള്‍ മുട്ടാത്ത വാതിലില്ല. ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി പോരാട്ടങ്ങള്‍ നടത്തി. തമിഴ്നാട്ടിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും അര്‍പുതമ്മാളിനൊപ്പം നിന്നെങ്കിലും പലപ്പോഴും നിയമതടസങ്ങള്‍ വിലങ്ങുതടിയായി. ഒടുവില്‍ അന്തരിച്ച മുഖ്യമന്ത്രിയായിരുന്ന ജയലളിത പരോളിനുള്ള ധീരമായ തീരുമാനമെടുത്തു. എന്നാല്‍ ഫയലില്‍ ഒപ്പുവയ്ക്കുന്നതിനു മുന്‍പ് രോഗശയ്യയിലാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു. തുടര്‍ന്നുവന്ന പളനിസ്വാമി സര്‍ക്കാര്‍ ജയലളിതയുടെ തീരുമാനം നടപ്പാക്കി. ഇനിയുള്ള ഒരു മാസക്കാലം മകന് ആവശ്യമായ പരിചരണവും ചികില്‍സയും നല്‍കാനാണ് അമ്മയുടെ തീരുമാനം.