ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ശക്തമായ പ്രതിരോധത്തിന്‍റെ അടയാളമായിരുന്ന ചര്‍ക്കയിലുറങ്ങുന്ന ചരിത്രത്തെ ഓര്‍മിപ്പിക്കാന്‍ രാജ്യതലസ്ഥാനത്ത് ഒരിടം. ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക മ്യൂസിയമാണ് ഡല്‍ഹിയിലെ കൊണാട് പ്ളേസിലൊരുക്കിയിരിക്കുന്നത്. ചര്‍ക്കയുടെ ചരിത്രത്തെ പുതിതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന മ്യൂസിയത്തിന്‍റെ വിശേഷങ്ങളാണ് പുലര്‍വേളയിലൂടെ ഇന്നു അവതരിപ്പിക്കുന്നത്.
മഹാത്മജിയുടെ സഹനപ്രതിരോധത്തിന്‍റെ ആയുധം...ചര്‍ക്ക...വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിച്ചുള്ള ഗാന്ധിജിയുടെ സമരാഹ്വാനത്തിന് കരുത്തു പകര്‍ന്ന അടയാളം. തലയില്‍ ഖാദി തൊപ്പിയും ധരിച്ച് ചര്‍ക്കയില്‍ വസ്ത്രം നെയ്യുന്ന ഗ്രാമീണക്കാഴ്ച്ചകള്‍ പോയ്മറഞ്ഞിടത്താണ് സ്വാതന്ത്ര്യസമരത്തിന്‍റെ ഓര്‍മകള്‍ അടുത്തറിയാന്‍ ഡല്‍ഹിയിലെ ഈ ഇടം. 26 അടി നീളവും 13 അടി ഉയരവുമുള്ള സ്റ്റീല്‍ ചര്‍ക്കയാണ് മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
ഋഗ്വേദത്തില്‍ തുടങ്ങി ഹാരപ്പാ മോഹന്‍ജോദാരോയിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ ചരിത്രത്തിന്‍റെ ഭാഗമായ ചര്‍ക്കയുടെ മാറ്റങ്ങളും ചരിത്രവും ഇവിടെ കാണാം. പാവ് റഠ്, ഒഡ്്നി, ബാല്‍നി, കിസാന്‍ ചര്‍ക്ക തുടങ്ങി നെയ്ത്തുസംസ്കാരത്തിന്‍റെ ബാക്കിപത്രങ്ങളായി നൂറിലധികം വര്‍ഷം പഴക്കമുള്ള ചര്‍ക്കകള്‍ മ്യൂസിയത്തിലുണ്ട്. ആറു കതിര്‍ തുടങ്ങി 12 കതിര്‍ വരെയുള്ള ഇരുന്പു ചര്‍ക്കകള്‍.. 1912 ലെ ഇരട്ടക്കതിര്‍ പങ്കുടി ചര്‍ക്ക മുതല്‍ 1977 ലെ ഇരുന്പു ചര്‍ക്കവരെ.
പരുത്തിയില്‍ നിന്നു കൈത്തറിയുണ്ടാക്കുന്നതിന്‍റെ വിവിധഭാഗങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒപ്പം പുതിതലമുറയ്ക്ക് ചര്‍ക്കയെ വിശദമായി പരിചയപ്പെടുത്തുന്ന പുസ്തകവും വായിക്കാം.. വിദ്യാര്‍ഥികളുള്‍പ്പെടെ നൂറിലധികം പേരാണ് ദിവസേന ഇവിടം സന്ദര്‍ശിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചര്‍ക്കയുള്‍പ്പെടെ പഴയ ചര്‍ക്കകളെക്കുറിച്ച് ഇവിടെ വിശദീകരിച്ചിട്ടുണ്ട്. അന്നുപയോഗിച്ച സാങ്കേതികവിദ്യ മനസിലാക്കാനും
ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും ചേര്‍ന്നാണ് മ്യൂസിയം ആരംഭിച്ചത്.