ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, അണ്വായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി മൂന്ന് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുൽ കലാം ദ്വീപിൽ നിന്നും മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് മിസൈൽ പരീക്ഷിച്ചത്. ഇന്നു രാവിലെ 9.12ന് ഭുവനേശ്വരിൽ നിന്നും 300 കിലോമീറ്റർ അകലെ ഭദ്രക് ജില്ലയിലെ ദംര തീരത്തുനിന്നായിരുന്നു പരീക്ഷണ വിക്ഷേപണം.
1.5 ടണ്‍ പോര്‍മുന വഹിച്ചു കൊണ്ടുള്ള മിസൈൽ നിരവധി തവണ പരീക്ഷിച്ചു വിജയിച്ചതാണ്. ഡിആര്‍ഡിഒ വികസിപ്പിച്ച അഗ്നി-3 മിസൈൽ 2011 ജൂണിലാണ് കരസേനക്ക് കൈമാറിയത്. ഭൂതല മിസൈലായ അഗ്നി മൂന്നിന്റെ ദൂരപരിധി 3000 കിലോമീറ്ററാണ്.
6 മീറ്റര്‍ നീളവും 48 ടണ്‍ ഭാരവുമുള്ള മിസൈലിന് 1.5 ടണ്‍ ആണവ പോര്‍മുന വഹിക്കാനാകും. അഗ്നി ശൃംഖലയിലെ മൂന്നാം പതിപ്പായ അഗ്നി മൂന്നിനെ രാജ്യത്തെ ഏത് സ്ഥലത്തു നിന്നും മൊബൈൽ ലോഞ്ചര്‍ വഴി വിക്ഷേപിക്കാന്‍ സാധിക്കുമെന്നത് വലിയ നേട്ടമാണ്. രണ്ട് ഘട്ടങ്ങളായുള്ള സോളിഡ് പ്രൊപ്പലന്‍റ് സംവിധാനത്തിലാണ് അഗ്നി–3 പ്രവർത്തിക്കുന്നത്.