E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:40 AM IST

Facebook
Twitter
Google Plus
Youtube

More in India

ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാനാവാതെയാണ് ആം ആദ്മിയും കോണ്‍ഗ്രസും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാനാവാതെയാണ് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ബി.ജെ.പിക്കു മുന്നില്‍ അടിയറവു പറഞ്ഞത്. എന്നാല്‍, തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടാണെന്നാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്‍റെ ആരോപണം. അതിനിടെ, പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അജയ് മാക്കന്‍, കോണ്‍ഗ്രസിന്‍റെ ഡല്‍ഹി അധ്യക്ഷസ്ഥാനം രാജിവച്ചു. 

ആം ആദ്മിയുടെ രണ്ടുവര്‍ഷത്തെ ഭരണത്തില്‍ ജനത്തിനുള്ള അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി. പ്രധാനമന്ത്രിക്കെതിരെ അരവിന്ദ് കേജ്്രിവാള്‍ ഉന്നയിച്ച ‌ആരോപണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നാണ് ഫലം വ്യക്തമാക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി വിരുദ്ധ മുന്നണിയുടെ നേതൃസ്ഥാനമേറ്റെടുക്കാനുള്ള അരവിന്ദ് കേജ്്രിവാളിന്‍റെ നീക്കത്തനേറ്റ തിരിച്ചടി കൂടിയായി തിരഞ്ഞെടുപ്പ് ഫലം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള അധികാരതര്‍ക്കത്തിന് ഈ ഫലം ആക്കം കൂട്ടും. പ്രവര്‍ത്തകര്‍ കൂട്ടമായി പാര്‍ട്ടിവിട്ടതും കേജ്്രിവാളിനെതിരെ പാര്‍ട്ടിയില്‍ തന്നെയുള്ള ആഭ്യന്തരശീതസമരവുമൊക്കെ ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുവിഹിതം കുറച്ചു. 

അതേസമയം, കഴിഞ്ഞതവണത്തെ 77 സീറ്റെന്ന ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല. 25 ശതമാനം വോട്ടുവിഹിതം നേടാനുള്ള ശ്രമവും പരാജയപ്പെട്ടു. നിയമസഭയില്‍ അംഗത്വമില്ലാത്ത കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള അവസരമായിരുന്നു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നു വന്‍തോതിലുള്ള കൊഴിഞ്ഞുപോക്കും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും പരാജയത്തിനൊപ്പം കോണ്‍ഗ്രസിനുള്ളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :