കുരങ്ങുകൾ വളർത്തിയ പെൺകുട്ടിയായി വനപാലകർ കാട്ടിൽ നിന്നും കണ്ടെത്തിയ കുട്ടിയെ മൗഗ്ലി ഗേൾ എന്നു വിശേഷിപ്പിച്ചത് മാധ്യമങ്ങളാണ്. പെൺകുട്ടിയെ കുരങ്ങുകൾ വളർത്തിയതല്ലെന്നും ഇന്ത്യ– നേപ്പാൾ അതിർത്തിയിലെ വനപ്രദേശത്ത് അലഞ്ഞു തിരിയുന്ന പെൺകുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വനപാലകർ പറയുന്നു. ആശുപത്രിയിൽ സുഖം പ്രാപിച്ച കുഞ്ഞിനെ അവർ ചൈൽഡ് കെയർ ഹോമിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
മാർച്ചിൽ കാണാതായ തങ്ങളുടെ മകളാണ് ആ പെൺകുട്ടിയെന്നും അവൾ മൗഗ്ലിഗേൾ അല്ലെന്നും അവകാശപ്പെട്ടാണ് ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികൾ എത്തിയിരിക്കുന്നുത്. പത്രത്തിൽ വാർത്ത വന്നിരിക്കുന്നതുപോലെ അവളുടെ പ്രായം എട്ടുവയസ്സല്ലെന്നും 10 വയസ്സാണെന്നുംഅവർ പറയുന്നു. അലിസ എന്നാണ് കുട്ടിയുടെ പേരെന്നും അവർ പറയുന്നു. 45 വയസ്സുകാരനായ റംസാൻ അലിയും 35 വയസ്സുകാരിയായ നസ്മയുമാണ് കഴിഞ്ഞ ദിനസം കുട്ടിയെ പാർപ്പിച്ചിരിന്ന ചിൽഡ്രൻസ് ഹോമിൽ എത്തിയത്. കഴിഞ്ഞ മാർച്ചിൽ കാണാതായ കുഞ്ഞിനെക്കുറിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും പൊലീസുകാർ തങ്ങളെ അവഗണിച്ചുവെന്നും അതുകൊണ്ട് കാണാതായ കുഞ്ഞിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിപ്പിക്കകയും അങ്ങനെ തങ്ങളാൽ കഴിയുന്ന വിധം കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചുവെന്നും അവർ പറയുന്നു.
കാട്ടിൽ നിന്നു കണ്ടെത്തിയ പെൺകുട്ടിയെ മൗഗ്ലി ഗേളായി തെറ്റിദ്ധരിച്ച മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ കാണാനിടയായ റംസാൻ അലിയും ഭാര്യയും കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്ററുകളുമെടുത്ത് ചൈൽഡ് ഹോമിലെത്തി. എന്നാൽ റംസാനെ കണ്ടിട്ടും കുഞ്ഞിന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. തുടർന്നാണ് കുട്ടിയുടെ യഥാർഥ അവകാശികൾ ആണോ എന്ന് ചൈൽഡ് ഹോം അധികൃതർക്ക് സംശയമുണ്ടായത്. കുഞ്ഞിന്റെ ചിത്രങ്ങളും പോസ്‌റ്ററുകളും കാട്ടിക്കൊടുത്ത ശേഷം ഇനിയും തെളിവുകൾ വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റിനും തയാറാണെന്ന് അവർ അറിയിച്ചു.
വിശദമായ വായനയ്ക്ക്
റംസാൻ അലിയും ഭാര്യ നസ്മയും തെളിവുകളുമായി പെൺകുട്ടിയെ കാണാനെത്തിയപ്പോൾ.
Advertisement