കുട്ടികളെ നേരായ വഴിയിലേക്ക് കൊണ്ടുവരാൻ മാതൃകയാകേണ്ടത് മാതാപിതാക്കളാണ്. എന്നാൽ ദുബായിൽ ഒരു അച്ഛന് മകനെ വഴിതെറ്റിക്കുന്നു, ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ രംഗത്ത്.
അഞ്ചുവയസുകാരനെ അശ്ളീല സിനിമകൾ കാണിക്കുന്ന മുൻഭർത്താവിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മുൻ ഭർത്താവിന്റെ സ്വഭാവം ശരിയാല്ലാത്തതിനാൽ മക്കളുടെ സംരക്ഷണം ജോർദാനിയക്കാരനായ പിതാവിൽ നിന്നെടുത്തു മാറ്റണമെന്നും മുപ്പതുകാരിയായ യുവതി കോടതിയിൽ ആവശ്യപ്പെട്ടു. ഭർത്താവിന്റെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെതുടർന്നാണ് ഇവർ വിവാഹമോചിതയാകുന്നത്.
അഞ്ചുവയസുമാത്രം പ്രായമുള്ള മകൻ ലൈംഗികാസ്വാദന രീതിയിൽ തന്റെയും 18 മാസം മാത്രം പ്രായമായ അനിയത്തിയുടെയും ദേഹത്ത് സ്പർശിക്കാൻ തുടങ്ങിയതോടെയാണ് കുട്ടിയുമായി അമ്മ മനശാസ്ത്രജ്ഞനെ കാണുകയായിരുന്നു.
ഇതേതുടർന്നാണ് അച്ഛൻ അശ്ലീല വിഡിയോ കാണിക്കുന്ന കാര്യം പുറത്തറിയുന്നത്. ഇക്കാര്യം സൈക്കോളജിസ്റ്റ് കോടതിയെ ബോധിപ്പിക്കുകയും കുട്ടിയെ ഇനിയും അച്ഛനൊപ്പം വിടുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തിന് ദോഷമാണെന്നു പറയുകയും ചെയ്തു. കുട്ടിയുടെ മാനസികാരോഗ്യനില തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്.