മഹാരാജാസ് തലമുറകളുടെ വികാരമാണ്. നടൻ മമ്മൂട്ടിയും അതില്‍ ഉൾപ്പെടും. മഹാരാജാസ് എന്ന കലാലായത്തോട് അടങ്ങാത്ത സ്നേഹമാണ് ഈ മഹാനടന്. എപ്പോഴൊക്കെ മഹാരാജാസിൽ പോയാലും മനോഹരമായ പ്രസംഗം നടത്താതെ മമ്മൂട്ടി മടങ്ങാറില്ല. അതൊന്നും മഹാരാജാസ് മറക്കാറുമില്ല. അതിലൊരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാകുന്നത്. വർഷങ്ങൾക്ക് മുമ്പ് എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമമായ 'മഹാരാജകീയ'ത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർക്കിടയില്‍ തരംഗമാകുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമമായ 'മഹാരാജകീയ'ത്തില്‍‘എന്റെ കൂടെ പഠിച്ചവരെ എനിക്ക് നേരിട്ട് കാണണം, അവര്‍ക്ക് എത്ര മക്കളുണ്ട്, എത്ര പേരക്കുട്ടികളുണ്ടെന്നറിയണം. അതിനാണ് ഞാന്‍ വന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ പ്രസംഗം ആരംഭിച്ചത്. മഹാരാജാസിലെ കലാലയ ജീവിതത്തിനിടെ താനൊപ്പിച്ച അബദ്ധങ്ങളും ഷൈന്‍ ചെയ്യാന്‍ നടത്തിയ കോമാളിത്തരങ്ങളും മമ്മൂട്ടി സദസ്സിനോട് തുറന്നുപറഞ്ഞു.
“ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ടാല്‍ എന്നെ അറിയുമോ എന്ന് ആദ്യം ചോദിക്കും. അറിയില്ല എന്ന് പറഞ്ഞാല്‍ ഒരു കോറിഡോറില്‍ പോയി മാറി നിന്നിട്ട് വീണ്ടും ചോദിക്കും എന്നെ അറിയുമോന്ന്, എന്നിട്ട് പറയും നേരത്തെ അറിയുമോന്ന് ചോദിച്ച ആളല്ലേ അയാളാണെന്ന്. പെണ്‍കുട്ടികളുടെ പിറകെ നടന്ന് പാട്ടുപാടാനൊന്നും ഒരു മടിയുമുണ്ടായിരുന്നില്ല അന്ന്. അതിനുള്ള സ്വാതന്ത്ര്യവും അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്നു.”