വശ്യമായ ചിരിയും ആകർഷിക്കുന്ന കണ്ണുമായി ടൊവിനോയുടെ മായാനദിയിലെ മാത്തൻ പെൺകുട്ടികളുടെ ഹൃദയത്തിൽ കയറിക്കഴിഞ്ഞു. മായാനദിയുടെ വിജയാഘോഷത്തിന്റെ ഇടയ്ക്കാണ് ടൊവിനോ തോമസിന്റെ പിറന്നാളും ഇന്ന് എത്തിയിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട ടൊവിനോയുടെ അനുഭവം ഇങ്ങനെ:
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വീട്ടുകാരെ ദുഃഖത്തിലാഴ്ത്തിയ ആ സംഭവം നടന്നത്. കിഡ്‌നിയില്‍ കല്ല് വന്നതാണ് മരണ മുഖത്ത് വരെ എത്തിയത്. കുറേ കല്ല് ഉണ്ടായിരുന്നു. ഇവയ്ക്ക് രണ്ട് സെന്റിമീറ്ററോളം വലുപ്പമുണ്ട്. കേരളത്തിലെ പല ആശുപത്രികളിലും കാണിച്ചു. അവര്‍ എഴുതി തള്ളിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി.
ആ സമയത്ത് മരണത്തെ മുഖാമുഖം കണ്ടു. വീട്ടുകാര്‍ എന്നെയും കൊണ്ട് വെല്ലൂര്‍ക്ക് പോയി. ഞാന്‍ മരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. ആശുപ്രതിയില്‍ വച്ച് ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത മരുന്ന് പരീക്ഷിക്കാനായി അപ്പന്റെ സമ്മതപത്രം വാങ്ങി. അതു കുത്തിവെച്ചതോടെ അസുഖം മാറി.
പക്ഷേ ശരീരത്തില്‍ അതിന്റെ അടയാളമായി ഒരു ഓട്ടയുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തു ഇതു മാറ്റാന്‍ സാധിക്കും. പക്ഷേ അതിനു താത്പര്യമില്ലെന്നും ടൊവിനോ പറയുന്നു.