ദിലിപ് കുറ്റക്കാരനാണെന്നോ അല്ലെന്നോ നോക്കി രാമലീല എന്ന സിനിമയെ വിലയിരുത്തരുതെന്ന് സംവിധായകൻ വിനയൻ. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് പൂർത്തിയായ ചിത്രമാണിത്. ഒരു നിർമാതാവിന്റെ കോടികൾ മുടക്കിയ ചിത്രമാണ്.
ഞാൻ കുറേ നാളായി തീയറ്ററിൽ പോയി പടം കണ്ടിട്ട്. പ്രത്യേകിച്ച് ദിലീപിന്റേത്. എന്തെങ്കിലും വ്യത്യസ്തതയുള്ള പടമാണ് അതെന്നു കേട്ടാലേ ഞാൻ പോകാറുള്ളൂ. ദിലീപ് കുറ്റാരോപിതനാണെന്ന് പറഞ്ഞ് അയാളുടെ സിനിമ കാണരുതെന്നും തീയറ്റർ തല്ലിപ്പൊളിക്കണമെന്നുമൊക്കെ പറയുന്നതിനവോട് യോജിക്കാനാകില്ല. ഒരു സംവിധായകന്റെ സ്വപ്നമാണ് ആ ചിത്രം.
ആളുകൾ ചിത്രം കാണട്ടെ, നല്ലതാണെങ്കിൽ സ്വീകരിക്കട്ടെ. നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തി എന്ന ഒരു കുറ്റാരോപണം ദിലീപിനെതിരെ ഉള്ളതുകൊണ്ട് സാധാരണക്കാർക്ക് ചിലപ്പോൾ തീയറ്ററിൽ പോയി സിനിമകാണാൻ മടിയുണ്ടാകും. അവർക്കത് ഉൾക്കൊള്ളാൻ പ്രയാസമുണ്ടാകും. അത് ചിലപ്പോൾ പ്രേക്ഷകരെ സിനിമയിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം. വിനയൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
രാമലീല എന്ന സിനിമയെ പിന്തുണച്ച് മഞ്ജുവാര്യരും രംഗത്തെത്തിയിരുന്നു. സിനിമ ഒരാളല്ല, ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗവൈഭവമോ മാത്രമല്ലെന്നും 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെ എന്നും മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.