പൗരുഷതികവിന്റെ സൂക്ഷ്മതകൊണ്ട് ആസ്വാദകരെ കയ്യിലെടുത്ത സുകുമാരന്റെ ഓര്‍മകള്‍ക്ക് ഇന്ന് 20 ആണ്ട്. സമകാലികര്‍ പലവേഷങ്ങള്‍ കെട്ടിയാടിയപ്പോള്‍ സുകുമാരന്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത് പലപ്പോഴും താനായി തന്നെയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഒട്ടുമിക്കതിലും സുകുമാരന്‍ എന്ന വ്യക്തിയേക്കൂടി കാണാനാകും
നിഷേധിയായ നായകന്‍, സംഭാഷണങ്ങളില്‍ തന്റേതായ ശൈലി, മഹാപ്രതിഭകള്‍ അരങ്ങുവാണിരുന്ന സമയത്തും സിനിമയില്‍ സ്വന്തമായ സ്ഥാനം കെട്ടിപടുക്കാനായി സുകാമാരന്. 1973 ല്‍ എം.ടി വാസുദേവന്‍നായരുടെ നിര്‍മാല്യത്തിലൂടെ തിരശീല തൊട്ട സുകുമാരഭാവം. 1977 ല്‍ ശംഖുപുഷ്പം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ അഭിവാജ്യഘടകമായി മാറി.
1978 പുറത്തിറങ്ങിയ ബന്ധനം എന്ന ചിത്രത്തിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്കാരവും സുകുമാരനെ തേടിയെത്തി. കുറുക്കന്റെ കല്ല്യാണം, കിന്നാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ചിരിപ്പിക്കാനും തന്നെക്കൊണ്ടാകുമെന്ന് തെളിയിച്ചു. അങ്ങാടിയിലെ ഗോപി, അംഗീകാരത്തിലെ രവി, അഹിംസയിലെ ദേവന്‍ തുടങ്ങി സുകുമാരന്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍
നായകനായും പ്രതിനായകനായും അഭ്രപാളികളില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു 49 മത്തെ വയസില്‍ അപ്രതീക്ഷിതമായ വിടവാങ്ങല്‍. ഇന്നും സുകുമാരന്‍ എന്ന പേരിന് മാറ്റ് കൂട്ടുന്നത്. അദ്ദേഹത്തിന്റെ മക്കളാണ്. അച്ഛന്റെ സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് ഒരുപക്ഷേ അതിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നു പൃഥിരാജും ഇന്ദ്രജിത്തും. ടിയാനിലൂടെ ഇന്ദ്രജിത്തിന്റെ മകളും ബാലതാരമായി അരങ്ങേറ്റം കുറിക്കുമ്പോള്‍ സിനിമയെ സ്നേഹിച്ച ആ അച്ഛന്റെ സ്വപ്നങ്ങള്‍ക്ക് ഇരുവരും പൂര്‍ണത നല്‍കുന്നു.