നമ്മുടെ എം എൽ എമാരും നിയമസഭാ ഉദ്യോഗസ്ഥരുമൊക്കെ ഗംഭീര പാട്ടുകാർ കൂടിയാണ്. പാട്ടും നാടകവുമൊക്കെയായായി അവരും സഭയുടെ വജ്ര ജൂബിലിയാഘോഷത്തിലാണ്.
സ്വര മാധുരികൊണ്ട് ആദ്യം വേദി കീഴടക്കിയത് മന്ത്രി കടന്നപ്പള്ളി. തിരികെ ഇരിപ്പിടത്തിലെത്തിയ മന്ത്രിയെ മറ്റംഗങ്ങൾ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. എം എൽ എ മാരിലെ സ്ഥിരം പാട്ടുകാരന്റേതായിരുന്നു അടുത്ത ഊഴം. പിന്നെ സ്പീക്കറുടെ മകൾ നിരഞ്ജന സദസിനെ കൈയിലെടുത്തു. നിയമ സഭാ മ്യൂസിയം സന്ദർശിച്ച ശേഷമായിരുന്നു എം എൽ എമാരുടെ വക കലാപരിപാടികൾ.