സിനിമയിൽ അഭിനിയിക്കുന്ന സ്ത്രീകളെ മോശമായി കാണുകയും ഇവരെക്കുറിച്ച് മോശമായി സംസാരിക്കുന്നവർ ഇപ്പോഴുമുണ്ട്. പഠിക്കുന്ന സമയത്ത് തന്റെ കോളജിലും ഇത്തരക്കാൽ ചിലരുണ്ടായിരുന്നെന്ന് ദേശീയ പുരസ്കാര ജേതാവ് സുരഭി. അങ്ങനെയൊരാളെ കൈകാര്യം ചെയ്ത കഥ തുറന്നു പറഞ്ഞത് സുരഭി തന്നെയാണ്. ഗുൽമോഹർ സിനിമയിൽ അഭിനയിച്ചു തിരിച്ച് കോളജിലെത്തിയ സമയത്താണ് ഒരു സീനിയർ വിദ്യാർഥി സിനിമയുടെ വിശേഷങ്ങൾ ചോദിക്കാൻ ഒപ്പം കൂടിയത്. അവസാനം അവൻ എന്നോട് ചോദിച്ചു ഇൗ സിനിമയിൽ വേഷം കിട്ടാൻ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ടെന്ന്. കേട്ട പാടെ ഒന്നുകൊടുത്തു. അതിന്റെ കെട്ടു മാറും മുമ്പേ അടുത്തതും കൊടുത്തു. ഞാൻ തനി നാടൻ പെണ്ണാണ്. തന്നെ അപമാനിക്കാൻ ശ്രമിച്ചാലും പ്രതികരണം നാടൻ രീതിയിൽ തന്നെയായിരിക്കുമെന്ന് സുരഭി ഒരു അഭിമുഖത്തിൽ പറഞ്ഞു.
സിനിമയിലെ എല്ലാവരുമായും അടുത്ത ബന്ധം പുലർത്തുന്ന ആളല്ല താൻ. എല്ലാവരോടും അവസരം ചോദിക്കാനും മടിയാണ്. ഫോൺ നമ്പറിലേക്ക് ഹാപ്പി വിഷു, ഹാപ്പി ഒാണം എന്നൊക്കെ പറഞ്ഞ് മെസേജ് അയക്കാനും തന്നെ കിട്ടില്ല, സുരഭി പറയുന്നു.
ഒരിക്കൽ ഒരു സംവിധായകൻ ഒരു ഫോട്ടോ കാണിച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ ചുട്ട മറുപടി കൊടുത്തകാര്യം സുരഭി വെളിപ്പെടുത്തിയിരുന്നു. വാട്സാപ്പിൽ വന്ന ഒരു സ്ത്രീയുടെ ഫോട്ടോകാണിച്ച് സംവിധായകൻ ചോദിച്ചു, സുരഭീ, ഇതുപോലെയൊക്കെ ആകണ്ടേ എന്ന്, അത് അത്യാവശ്യം മോശമായ ചിത്രമായിരുന്നു. അൽപ വസ്ത്രധാരിണിയായ സ്ത്രീയായിരുന്നു ആ ചിത്രത്തിൽ. അയാൾ എന്തുദ്ദേശത്തിലാണ് അത് എന്നെ കാണിച്ചതെന്ന് എനിക്ക് മനസിലായില്ല, ഒരുപക്ഷേ, തമാശയ്ക്കായിരിക്കും.
പക്ഷെ എനിക്കതു പിടിച്ചില്ല, ചിത്രം കാണിച്ച സംവിധായകനോട് ഞാൻ ചോദിച്ചു, നിങ്ങളുടെ മകൾക്ക് 18 വയസുകഴിഞ്ഞിേല്ല, അവൾക്ക് നല്ല ആരോഗ്യമുണ്ട്. അവൾ ഇൗ കുപ്പായമിട്ടാൽ എന്നേക്കാൾ ഭംഗിയുണ്ടാകും. അതുകാണുമ്പോൾ നിങ്ങൾക്ക് കൂടുതൽ സന്തോഷമാകും. ഇൗ മറുപടി കേട്ടതോടെ അയാൾ ഐസായിപ്പോയി. പെട്ടെന്ന് സ്ഥലം വിട്ടു. പിന്നീട് ഇതേക്കുറിച്ച് സെറ്റിൽ സംസാരമൊന്നുമുണ്ടായില്ല, സുരഭി മനോരമ ന്യൂസ് നേരെ ചൊവ്വേയിൽപറഞ്ഞു.