ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം വിശ്വസിച്ച് കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോടിന് പുറമെ കൊച്ചിയിലും കൊല്ലത്തും തൊഴിലാളികള്‍ മടങ്ങാന്‍ ഒരുങ്ങുന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ അടിച്ചിടല്‍ ഭീഷണിയിലായി. മനോരമ ന്യൂസ് വാര്‍ത്ത ചര്‍ച്ചയായതോടെ ബോധവല്‍ക്കരണവും അന്വേഷണവും പൊലീസ് തുടങ്ങി. കേരളം സുരക്ഷിതമാണെന്ന ഉറപ്പും ഡി.ജി.പി ലോക്നാഥ് ബെഹ്റ നല്‍കി.
മിഠായിത്തെരുവിൽ ഹോട്ടലുടമ തൊഴിലാളിയെ അടിച്ചുകൊന്നുവെന്ന വ്യാജ വാട്സാപ്പ് സന്ദേശമാണ് ബംഗാളി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. ഈ സന്ദേശം ബംഗാളിലെ വീടുകളിലും എത്തിയതേടെ മടങ്ങിവരാന്‍ വീട്ടുകാരും ഇവരെ നിര്‍ബന്ധിക്കുന്നു. ചിലയിടങ്ങളില്‍ നോട്ടീസ് വിതരണവും നടന്നു. തൊഴിലാളികള്‍ മടങ്ങാനൊരുങ്ങുന്നതോടെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടല്‍ഭീഷണിയിലായി.
തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഹിന്ദിയിലും ബംഗാളിയിലും സന്ദേശം നല്‍കിയ ഡി.ജി.ജി അന്വേഷണത്തിനും ഉത്തരവിട്ടു.
പൊലീസ് ഉടന്‍ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കോഴിക്കോട് ഡി.സി.പി മെറിന്‍ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.