കൊട്ടികലാശത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ വേങ്ങരയിൽ ക്യാംപ് ചെയ്ത് പ്രചാരണം സജീവമാക്കി സംസ്ഥാന നേതാക്കള്‍. നേതാക്കളുടെ ശ്രദ്ധ പ്രധാനമായും കുടുംബ യോഗങ്ങളിലാണ്.
കൊട്ടിക്കലാശത്തിന് മുൻപ് പരമാവധി നേതാക്കളെ എത്തിച്ച് പ്രചാരണം കടുപ്പിക്കുകയാണ് മുന്നണികൾ.ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ നേതാക്കൾ മണ്ഡലത്തിൽ താമസിച്ചാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. കുടുംബയോഗങ്ങളിലെല്ലാം ഇടതു-ബി.ജെ.പിമുന്നണികളെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു നേതാക്കളുടെ പ്രസംഗം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയൻ മണ്ഡലത്തിലുടനീളം ബൂത്ത് തല പ്രവർത്തനങ്ങളുടെ വിലയിരുത്തലിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ 3 പൊതുയോഗങ്ങളിലാണ് പങ്കെടുത്തത്.കുമ്മനം രാജശേഖരന്റെ ജന രക്ഷായാത്രയും അമിത് ഷായുടെ കേരള സന്ദർശനവുമാണ് മുഖ്യ പ്രചാരണ വിഷയം. വി.എസ് അച്യുതാനന്ദൻ നാളെ മണ്ഡലത്തിൽ എത്തുന്നത് എൽ.ഡി.എഫിന്റെ പ്രചാരണത്തിന് ഒന്നുകൂടി കരുത്തു പകരും. കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയും വേങ്ങരയിലൂടെ കടന്നുപോകുന്നുണ്ട്.