അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കെതിരെ യുഎസ്എ രണ്ട് ഗോളുകൾക്ക് മുന്നിൽ. മത്സരത്തിന്റെ 30ാം മിനിറ്റിൽ ജോഷ് സർജന്റാണ് പെനൽറ്റിയിലൂടെ ഇന്ത്യൻ ഗോൾവല കുലുക്കിയത്. ജിതേന്ദ്ര സിങ്ങിന്റെ ഫൗളിലാണ് റഫറി പെനൽറ്റി അനുവദിച്ചത്. 51ാം മിനിറ്റില്‍ ക്രിസ് ഡർക്കിനും യുഎസ്എക്കായി വല കുലുക്കി.
ആദ്യപകുതിയിലും രണ്ടാം പകുതിയിലും യുഎസ്എയാണ് മത്സരത്തിൽ മേധാവിത്തം പുലർത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ പതറിക്കളിച്ച ഇന്ത്യ പതുക്കെ താളം കണ്ടെത്തിയെങ്കിലും യുഎസ് ഗോളിയെ പരീക്ഷിക്കുന്ന മുന്നേറ്റമൊന്നും ഉണ്ടായില്ല.