കൊച്ചിയില്‍ സ്ത്രീകളുടെ മർദനത്തിന് ഇരയായ ഒാണ്‍ലൈന്‍ ടാക്സി ഡ്രൈവർക്കെതിരെ കേെസടുത്ത മരട് പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഡ്രൈവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി ഡ്രൈവർ ഷെഫീക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷെഫീക്കിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. മജിസ്ട്രേറ്റ് കോടതി ഉടനടി ജാമ്യം പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കഴിഞ്ഞ 19നാണ് എറണാകുളം വൈറ്റിലയിൽ ഓൺലൈന്‍ ടാക്സി വിളിച്ചുവരുത്തിയ സ്ത്രീകൾ ഡ്രൈവറെ ക്രൂരമായി മർദിച്ചത്. സ്ത്രീകൾക്കെതിരെ നിസാരവരകുപ്പുകളിട്ട് കേസെടുത്ത പൊലീസ് പിന്നീട് ജാമ്യമില്ലാത്ത വകുപ്പുകളിൽ ഡ്രൈവർക്കെതിരെ കേസെടുക്കുകയായിരുന്നു.
Advertisement