E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ -ഓസ്ട്രേലിയ അവസാന മല്‍സരം ഇന്ന് നാഗ്പൂരില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ -ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മല്‍സരം ഇന്ന് നാഗ്പൂരില്‍. പരമ്പരയില്‍ 3-1ന് മുന്നിലാണെങ്കിലും ബെംഗളൂരുവിലെ തോല്‍വി ഇന്ത്യയെ അലട്ടുന്നുണ്ട്. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത കെ.എല്‍.രാഹുലിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും 

വിജയവഴിയില്‍ തിരിച്ചെത്തിയ ഓസ്ട്രേലിയയും 9 വിജയങ്ങള്‍ക്ക് ശേഷം ആദ്യതോല്‍വി നേരിട്ട ഇന്ത്യയും നാഗ്പൂരിലെ പിച്ചിലേക്കാണ് ഉറ്റുനോക്കുന്നത്. 2013 വരെ റണ്ണൊഴുകിയ ഏകദിനങ്ങള്‍ കണ്ട നാഗ്പൂരുകാര്‍ കഴിഞ്ഞ കുറെ നാളുകളായി കണ്ടിട്ടുള്ളത് കുഞ്ഞന്‍ ടോട്ടലുകളുടെ ട്വന്‍റി-20 പോരാട്ടങ്ങള്‍. പ്രതാപം വീണ്ടെടുക്കാന്‍ പഴയ പിച്ച് പൊളിച്ചു മാറ്റി പുതിയ ട്രാക്കൊരുക്കി കാത്തിരിക്കുകയാണ് അവര്‍. ബോളിങ് ആക്രമണത്തിലെ ഒന്നാംനിരയെ കരയിലിരുത്തിയുള്ള പരീക്ഷണം ബെംഗളൂരുവില്‍ പരാജയപ്പെട്ടതാണെങ്കിലും പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ആവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത. 

നാഗ്പൂരിലെ നീളന്‍ ബൗണ്ടറികള്‍ സ്പിന്നര്‍മാരുടെ സാധ്യത കൂട്ടും. ബെംഗളൂരുവില്‍ ഗ്ലെന്‍ മാക്സ്-വെല്ലിനെ ഒഴിവാക്കിയ ഓസീസ് അത് തുടരുമോ എന്ന് കണ്ടറിയണം. 6000 ഏകദിന റണ്‍സിലേക്ക് 92 റണ്‍സ് മാത്രം അകലെയുള്ള രോഹിത് ശര്‍മയ്ക്ക്, നേട്ടം സ്വന്തമാക്കാനാല്‍ ഇതിഹാസതുല്യരായ ഏട്ട് മുന്‍ഗാമികള്‍ക്കൊപ്പം ഇടം കണ്ടെത്താം. 3-2ന്‍റെ വിജയത്തക്കാള്‍ മാറ്റുണ്ട് 4-1ന്‍റെ പരമ്പര ജയത്തിന്. റാങ്കിങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും വിജയവഴിയില്‍ തിരിച്ചെത്തിയെ മതിയാകൂ ടീം ഇന്ത്യയ്ക്ക്