സോളര്‍ കേസിൽ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ബെംഗളൂരുവിലെ വ്യവസായിയായ എം കെ കുരുവിള സമർച്ചിരിക്കുന്ന സാമ്പത്തിക തിരിമറി കേസിൽ നേരിട്ട് കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്നെ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഇടക്കാല ഹർജിയിലാണ് ഇന്നു ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിധിപറയുന്നത് മാറ്റിയത്.
4000 കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ സ്കോസ എജ്യുക്കേഷനൽ കൺസൾട്ടൻസി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കുരുവിളയുടെ ഹർജി കോടതി ജൂൺ ഒന്നിന് വീണ്ടും ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10നാണു ഉമ്മൻചാണ്ടി ഇടക്കാല ഹർജി സമർപ്പിച്ചത്. സോളർ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നൽകണെന്ന് 2016 ഒക്ടോബർ 24നു ഇതേ കോടതി വിധിച്ചിരുന്നു.
എന്നാൽ തന്റെ ഭാഗം കേൾകാതെയുള്ള ഏകപക്ഷീയ വിധി റദ്ദാക്കണമെന്ന ഉമ്മൻചാണ്ടിയുടെ ഹർജിയിൽ, ഏപ്രിൽ അഞ്ചിന് അനുകൂല വിധി ലഭിച്ചതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിച്ചിരുന്നത്. സ്കോസ എജ്യൂക്കേഷനൽ കൾസൾട്ടൻസ്, മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ദിലിജിത്, സ്കോസ കൾസൾ്ട്ടന്‍സി പ്രൈവറ്റ് ലീമിറ്റഡ് എന്നിവരാണ് മറ്റു പ്രതികൾ.