ഫിഫ അണ്ടർ –17 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകമുറികൾ 25 മുതൽ ഒഴിയണമെന്നു ഹൈക്കോടതി. നഷ്ടപരിഹാരം നൽകാനായി ജിസിഡിഎ 25 ലക്ഷം രൂപ ട്രഷറിയിൽ അടയ്ക്കണം. നഷ്ടപരിഹാരം നിർണയിക്കാനും 75% തുക ഉടൻ കൈമാറാനുമായി കമ്മിറ്റിയെ നിയമിച്ചു. സ്ഥാപനങ്ങൾ ഒഴിയാൻ ജിസിഡിഎ നോട്ടിസ് നൽകിയതിനെതിരെ വാടകക്കാരായ വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 46 വ്യാപാരികൾ നൽകിയ ഹർജിയിലാണു കോടതി നടപടി.
Advertisement