വേങ്ങരയിൽ ബി.ജെ.പി സ്ഥാനാർഥിയെ തന്നെ മൽസരിപ്പിക്കാൻ എൻ.ഡി.എ തീരുമാനം. പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്തണമെന്നും യോഗം തീരുമാനിച്ചു. സ്ഥാനാർഥിയാരെന്ന് നാലുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് യോഗത്തിനുശേഷം ബി.ജെ.പി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇതേസമയം സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് ബി.ഡി.ജെ.എസ് യോഗത്തിൽ നിന്ന് വിട്ടു നിന്നു. ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു. ഇതേസമയം പ്രമുഖ നേതാക്കളിൽ ആരെയെങ്കിലും വേങ്ങരയിൽ മൽസരിപ്പിക്കണമെന്ന് ബി.ജെ.പി കോർകമ്മിറ്റി യോഗത്തിൽ ആവശ്യം ഉയർന്നു. ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ്ബാബു തുടങ്ങിയവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
Advertisement