E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

വിവാദത്തിനു പിന്നിൽ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവർ:കടകംപള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേവസ്വംമന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍. കുടുംബാംഗങ്ങള്‍ പണ്ടേ ഭക്തിപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. 

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും വിവാദമായതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി . കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലിയും കാണിക്ക സമര്‍പ്പണവും അന്നദാനവും മന്ത്രി നടത്തിയിരുന്നു. വിശ്വാസത്തോടുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന് ബി.ജെ.പി. ആരോപിച്ചു

ദേവസ്വം മന്ത്രി കൂടിയായ സി.പി.എം. നേതാവ് കടകംപിള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ഭക്തിയാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ട് സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മന്ത്രിതന്നെ പൊതുയോഗത്തില്‍ പിന്നീട് പ്രസംഗിച്ചിരുന്നു. ഇങ്ങനെയുള്ള ദര്‍ശനവും വഴിപാടും സി.പി.എം. മന്ത്രി നടത്തിയതാണ് ചര്‍ച്ചയ്ക്കു വഴിവച്ചത്. മന്ത്രിയുടെ ഭക്തിയെ ബി.ജെ.പിയും സംഘ്്പരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി മന്ത്രി ജി.സുധാകരന്‍ പണ്ട് ദേവസ്വം മന്ത്രിയായിരുന്നപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനമോ വഴിപാടോ നടത്തിയിരുന്നില്ല. സി.പി.എം നേതാക്കള്‍ പൊതുവെ, വിശ്വാസങ്ങളില്‍ നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയതാണ് ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്.