ബിജെപി-യുവമോർച്ച പ്രവർത്തകർ ആഹ്വാനം ചെയ്ത മംഗളൂരു ചലോ ബൈക്ക് റാലി തടയുന്നതിന്ന് മംഗളൂരു നഗരത്തിൽ വൻ പൊലീസ് സുരക്ഷ. കര്‍ണാടകത്തിലെ തീരദേശജില്ലകളിലും മംഗളൂരുവിലും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് റാലി. വർഗീയ കലാപമുണ്ടാകുമെന്ന കാരണത്താൽ കർണാടക സർക്കാർ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. മംഗളൂരു നെഹ്റു മൈതാനിയിൽ പതിനൊന്ന് മണിമുതൽ രണ്ടുമണിവരെ പൊതുയോഗം നടത്താൻ മാത്രമാണ് പൊലീസ് അനുമതിയുള്ളത്.
റാലിക്കും പ്രകടനത്തിനും നഗരത്തിൽ വിലക്കുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തിയപ്പോൾ സുരക്ഷയൊരുക്കിയ അന്നത്തെ പൊലീസ് കമ്മിഷണറായിരുന്ന എം ചന്ദ്രശേഖറിനാണ് ക്രമസമാധാന ചുമതല നൽകിയിരിക്കുന്നത്. വിവിധ ജില്ലകളില്‍നിന്നായി മംഗളൂരുവിലെത്തുന്ന രീതിയിലാണ് റാലി ക്രമീകരിച്ചത്. എന്നാൽ സർക്കാരിന്റെ വിലക്ക് മറികടന്ന് ബെംഗളൂരുവിലടക്കം റാലി നടത്താൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.