കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമന് പ്രതിരോധ വകുപ്പിന്റെ ചുമതല. ഇന്ദിരാ ഗാന്ധിക്കുശേഷം ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയാണ് നിർമലാ സീതാരാമൻ. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇവർക്ക്. സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. മലയാളിയായ അൽഫോൻസ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഊര്‍ജമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയലാണ് പുതിയ റെയിൽവേ മന്ത്രി. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയാൻ തയാറാണെന്നു റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.
ഉമാ ഭാരതിയുടെ വകുപ്പുകള്‍ മാറ്റി. ഗംഗാ പുനരുജ്്ജീവനം അടക്കം ഉമാ ഭാരതിയുടെ വകുപ്പുകള്‍ നിതിന്‍ ഗഡ്്കരിക്ക്. ഉമാ ഭാരതിക്ക് നല്‍കിയത് സഹമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍. ശുചിത്വ, കുടിവെളള വകുപ്പുകളുടെ ചുമതലയാണ് നൽകിയത്. ധര്‍മേന്ദ്ര പ്രധാന് പെട്രോളിയം, നൈപുണ്യവികസന വകുപ്പുകള്‍. പീയൂഷ് ഗോയലിന് റയില്‍വേ. സുരേഷ് പ്രഭു വാണിജ്യമന്ത്രി. മുക്താര്‍ അബ്ബാസ് നഖ്്‌വി ന്യൂനപക്ഷകാര്യ വകുപ്പില്‍ കാബിനറ്റ് മന്ത്രി. സത്യപാല്‍ സിങിന് നഗരവികസനത്തിന്റെ സ്വതന്ത്രചുമതല. ആര്‍.കെ സിങിന് ഊര്‍ജവകുപ്പിന്റെ ചുമതല.
ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാരും വകുപ്പുകളും
കാബിനറ്റ് മന്ത്രിമാർ
1– നിർമ്മലാ സീതാരാമൻ– പ്രതിരോധം
2– ധർമ്മേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതിവാതകം, നൈപുണ്യ വികസനം,
എൻറർപ്രണർഷിപ്പ്
3– പീയൂഷ് ഗോയൽ– റെയിൽവേ , കൽക്കരി
4– മുക്താർ അബ്ബാസ് നക് വി– ന്യൂനപക്ഷ കാര്യം
സഹമന്ത്ിമാർ ( സ്വതന്ത്ര ചുമതല )
1– അൽഫോൻസ് കണ്ണന്താനം –വിനോദസഞ്ചാരം, –സ്വതന്ത്ര ചുമതല
സഹചുമതല–ഇൻഫർമേഷൻ ടെക്നോളജി , ഇലക്ട്രോണിക്സ്
2– ഹർദീപ് സിങ് പുരി– നഗരകാര്യം ,ഭവന നിർമ്മാണം
3– രാജ് കുമാർ സിങ്– ഊർജ്ജം, ന്യൂ ആൻഡ് റിന്യൂവബിൾ എനർജി
സഹമന്ത്രിമാർ
1– ശിവ പ്രതാപ് ശുക്ള– ധനകാര്യം
2– ഡോ. വീരേന്ദ്ര കുമാർ– വനിതാ , ശിശു ക്ഷേമം, ന്യൂനപക്ഷകാര്യം
3– അനന്തകുമാർ ഹെഗ്ഡേ– നൈപുണ്യ വികസനം, എൻറർ പ്രണർഷിപ്പ്
4– അശ്വിനികുമാർ ചൗബേ– ആരോഗ്യം , കുടുംബക്ഷേമം
5– ഗജേന്ദ്രസിങ് ഷെഖാവത്ത്– കൃഷി, കർഷക ക്ഷേമം
6– ഡോ. സത്യപാൽ സിങ്– മാനവശേഷി വികസനം, ജലവിഭവം, നദീ വികസനം, ഗംഗാ
പുനരുജ്ജീവനം.