മെഡിക്കല്‍ കോഴ ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വർക്കല എസ്.ആർ.മെഡിക്കൽ കോളജ് ഉടമ ആർ.ഷാജിയും ലോകായുക്തയിൽ മൊഴി നൽകി. ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയില്ലെന്ന മൊഴി കുമ്മനം ലോകായുക്തയിലും ആവർത്തിച്ചു. കൺസൾട്ടൻസി ഫീസായി ട്രസ്റ്റ് 25 ലക്ഷം രൂപ ഡൽഹിയിലെ വിവാദ ഇടനിലക്കാരൻ സതീഷ്നായർക്ക് കൈമാറിയെന്നു ആർ.ഷാജി ലോകയക്തയിൽ പറഞ്ഞു. ആരോപണത്തെക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തിയ ബി.ജെപി നേതാക്കളായ കെ.പി.ശ്രീശനും എ.കെ.നസീറും അടുത്തമാസം 27 നു ഹാജരാകണമെന്നാവശ്യപ്പെട്ട് ലോകായുക്ത നോട്ടിസ് നൽകി.
Advertisement