ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ ഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് പി.വി.സിന്ധുവും സൈന നെഹ്‌വാളും ഇന്ന് സെമി പോരാട്ടത്തിനിറങ്ങും. വൈകിട്ടാണ് മല്‍സരം. രണ്ടാമത്തെ ഫൈനലാണ് സൈനയുടെ ലക്ഷ്യമെങ്കില്‍ കന്നി ഫൈനൽ മുന്നിൽ കണ്ടാണ് സിന്ധു ഇറങ്ങുന്നത്.
വാശിയേറിയ മല്‍സരത്തില്‍ സ്കോട്ടിഷ് താരം ക്രിസ്റ്റി ഗില്‍മോറിനെ 21-19, 18-21, 21-15 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സൈന സെമിയിലേക്കെത്തിയത്. ഗില്‍മോറിന്റെ കളിക്ക് അനുസരിച്ച് ശൈലി മാറ്റിയും പരിചയസമ്പത്തും പുറത്തെടുത്തുമാണ് സൈന മല്‍സരം ജയിച്ചത്.
സെമിയില്‍ ഏഴാം സീഡുകാരിയായ ജപ്പാന്റെ ഒക്കുഹാരയെ സൈന നേരിടും. സൈനക്കെതിരെ മോശം റെക്കോര്‍ഡാണ് ഒക്കുഹാരക്കുള്ളത്. എന്നാല്‍ കളിവേഗത്തില്‍ വരുത്തുന്ന വ്യതിയാനങ്ങളും കൃത്യതയുള്ള ഡ്രോപ് ഷോട്ടുകളും ഒക്കുഹാരെയെ അപകടകാരിയാക്കുന്നു. സൈനയുടെ പരിചയസമ്പത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ചൈനയുടെ സുന്‍-യുവിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ സിന്ധുവിന് സെമിയിലും ചൈനീസ് താരമാണ് എതരിളി,. ചൈനയുടെ ടീനേജ് താരമായ ചെന്‍ യൂഫി എതിരാളി. ഇരുവരും ഇതിനുമുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയം നേടി. സിന്ഝുവിന്രെ കരുത്തുറ്റ സ്മാഷുകള്‍ക്കും ക്രോസ് ഷോട്ടുകള്‍ക്കും ചൈന്നിന്റെ മറുപടി അതിവേഗ ചലനങ്ങളും പിന്നില്‍ നിന്ന് പൊരുതിക്കയറാനുള്ള ഊര്‍ജവുമാണ്. സൈന-സിന്ധു ഫൈനല്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.