വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ വിധി പറയുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. ശോഭാജോൺ, ശോഭാജോണിൻറെ ഡ്രൈവർ കേപ്പൻ അനി, പെൺകുട്ടിയുടെ സഹോദരീ ഭർത്താവ് വിനോദ് , സഹോദരി പുഷ്പവതി, പെൺകുട്ടിയെ പിഡിപ്പിച്ച രാജശേഖരൻ നായർ എന്നിവരാണ് പ്രതികൾ. 2011 ജൂലൈ 3 നാണ് കേസിനാസ്പദമായ സംഭവം. വരാപ്പുഴയിൽ ശോഭാജോൺ വാടകയ്ക്കെടുത്ത വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആദ്യം അനാശാസ്യത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ പെൺവാണിഭക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Advertisement