മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണത്തില്‍ നിയമസഭ ഇളകി മറിഞ്ഞു. നിലമ്പൂർ എംഎൽഎ പി.വി.അന്‍വറിനെതിരായ ആരോപണത്തിലും ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇരുവരും അധികാരദുര്‍വിനിയോഗം നടത്തിയെന്നും ആരോപണമുയർന്നു. വി.ടി.ബല്‍റാമാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
എന്നാൽ കയ്യേറ്റ ആരോപണം തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു. പ്രതിപക്ഷനേതാവും സംഘവും സ്ഥലം സന്ദര്‍ശിക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നു മുഖ്യമന്ത്രി പറഞ്ഞു. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.