നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈൽ ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ്. ഫോണ്‍ നശിപ്പിച്ചെന്ന പള്‍സര്‍ സുനിയുടെ മുൻ അഭിഭാഷകരുടെ മൊഴികൾ പരിഗണിക്കാനാവില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ ഇനി പൊലിസ് മുന്നോട്ടുവയ്ക്കുന്ന പ്രധാനവാദം ഇതാകും. ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം അടുത്തദിവസം തന്നെ ഹൈക്കോടതിയിൽ നൽകും. അന്വേഷണത്തിന്റെ പ്രധാനഭാഗമെല്ലാം പൂർത്തിയായെന്നും തെളിവെല്ലാം ലഭിച്ചുകഴിഞ്ഞുവെന്നും അതിനാൽ തനിക്ക് ജാമ്യം അനുവദിക്കണം എന്നുമാണ് ദിലീപ് രണ്ടാംവട്ടം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. എന്നാൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി അടക്കമുളളവർക്കെതിരെ അന്വേഷണം തുടരുകയാണ് എന്നാണ് പൊലീസിന്റെ നിലപാട്. ഇക്കാര്യവും കോടതിയെ അറിയിച്ച് ജാമ്യത്തെ എതിർക്കാനാണ് പൊലീസ് നീക്കം.
Advertisement