ഡി.എം.കെയില്‍ ചേരാന്‍ കരുണാനിധി ക്ഷണിച്ചിരുന്നതായി കമല്‍ഹാസന്‍. 1983ല്‍ ടെലഗ്രാമിലൂടെ നടത്തിയ ക്ഷണത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പിന്നീടൊരിക്കലും അതേപ്പറ്റി ചോദിക്കാതിരുന്നത് കരുണാനിധിയുടെ മഹത്വമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
അതേസമയം, രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കെ നടൻ രജനീകാന്ത് ഡി.എം.കെ വേദിയില്‍. ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ 75ാം വാര്‍ഷികയോഗത്തിലാണ് പങ്കെടുത്തത്. നടന്‍മാരായ കമല്‍ഹാസന്‍, പ്രഭു തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. കരുണാനിധി കുടുംബവുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് ചടങ്ങിനെത്തിയതെന്നും രാഷ്ട്രീയ പ്രാധാന്യമില്ലെന്നുമാണ് രജനിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം .