E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

സത്യത്തിന്റെ വിജയം; ആത്മവിശ്വാസമുണ്ടായിരുന്നു: അഹമ്മദ് പട്ടേൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലെ തന്‍റെ വിജയം സത്യത്തിന്‍റേതാണെന്ന് അഹമ്മദ് പട്ടേലിന്‍റെ പ്രതികരണം. സത്യം എപ്പോഴും ജയിക്കുമെന്നുള്ള ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.അഞ്ചാം തവണയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തുന്നത്. 

എട്ടുമണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കുമൊടുവിലാണ് അഭിമാനപ്പോരാട്ടത്തില്‍‌ അഹമ്മദ് പട്ടേലും കോണ്‍ഗ്രസും വിജയിച്ചത്. അന്തിമഫലം വരുന്നതുവരെ ഇരുപക്ഷവും സാധ്യമായ എല്ലാ അടവുകളും പയറ്റി. സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപിയും കോണ്‍ഗ്രസും സമീപിച്ചപ്പോള്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലയും മുന്‍കേന്ദ്രമന്ത്രി പി ചിദംബരവും പ്രതിനിധി സംഘങ്ങളെ നയിച്ചു.  

കോണ്‍ഗ്രസിലെ വിമതനീക്കങ്ങളെ പരോക്ഷമായി പിന്തുണച്ച് അഹമ്മദ് പട്ടേലിന്‍റെ വിജയം തുലാസിലാക്കിയ അമിത് ഷായുടെ കരുനീക്കമാണ് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. ശങ്കര്‍ സിങ് വങ്കേലയുടെ ചേരിമാറ്റം, പാര്‍ട്ടി എം.എല്‍ എമാരെ കോണ‍ഗ്രസ് ബെംഗളരുവിലെത്തിച്ചത്, എന്‍സിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് തുടങ്ങി സുപ്രാധാന സംഭവങ്ങള്‍ പിന്നാലെ. 

കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ആരെല്ലാം കൂറുമാറും എന്നതായിരുന്നു വോട്ടെടുപ്പിന്‍റെ മണിക്കൂറുകളില്‍ ചര്‍ച്ചയായത്. വൈകീട്ട് അഞ്ചിന് വോട്ടെണ്ണല്‍ തുടങ്ങി അധികം വൈകാതെ ഫലമറിയാമെന്നായിരുന്നു കണക്കുകൂട്ടല്‍. ബിജെപിക്ക് വോട്ടുചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബാലറ്റ് പേപ്പര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണിച്ചുവെന്ന പരാതിയുമായി കോണ്‍ഗ്രസ് തിര‍ഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. 

വോട്ടെടുപ്പ് തുടരണമെന്നാവശ്യപ്പെട്ട് അരുണ്‍ ജയ്റ്റ്ലിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും വിമതരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരത്തിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ടു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് ജെഡിയു എംഎല്‍എ കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് ജെഡിയു സംസ്ഥാനസെക്രട്ടറിയെ ദേശീയനേതൃത്വം മാറ്റി.  

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പതിനൊന്ന് മുപ്പതിന് കമ്മിഷന്‍റെ തീരുമാനം. വിമതവോട്ട് പരിഗണിക്കില്ല. കോണ്‍ഗ്രസ് ക്യാംപില്‍ ആഘോഷം. പിന്നാലെ ബിജെപി എം.എല്‍ എ കൂറുമാറിയെന്ന വെളിപ്പെടുത്തല്‍ . വോട്ടെണ്ണല്‍ തടയാനുള്ള ബിജെപി ശ്രമം. ഒന്നേ നാല്‍പ്പത്തി രണ്ടിന് അഹമ്മദ് പട്ടേല്‍ 44 പേരുടെ പിന്തുണനേടി വിജയിച്ചതായുള്ള പ്രഖ്യാപനം വന്നു.