അപൂർവരോഗത്തിന്റെ പിടിയിലായി പത്തനംതിട്ട അങ്ങാടിക്കൽ പ്രദേശം. രോഗത്തിന്റെ വിഷമതയനുഭവിക്കുന്നതിലേറെയും കുട്ടികൾ. കൃത്യമായ മരുന്നോ ചികിത്സയോ ലഭിക്കാതെ ദുരിതത്തിലാണ് പ്രദേശവാസികൾ. പലപ്രാവശ്യം പരാതിപറഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് രോഗബാധിതർ പറയുന്നു.
അഭിരാം എന്ന അഞ്ചു വയസ്സുകാരന് ചികിൽസതുടങ്ങിട്ട് രണ്ടു വർഷം പിന്നിടുന്നു. അസ്വസ്ഥതകൾ ഏങ്ങനെപ്രകടിപ്പിക്കണമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് ഈ കുട്ടി. എന്തെങ്കിലും ചോദിച്ചാൽ മറുപടി ഇത്രമാത്രം. അഭിരാം മാത്രമല്ല അഭിരാമിന്റെ അമ്മയും വീട്ടുകാരും നന്നായൊന്നുറങ്ങിയിട്ട് വർഷങ്ങളായി. ശരിരം മുഴുവൻ ചൊറിഞ്ഞുതടിക്കുന്ന രോഗമാണ് പ്രദേശവാസികൾക്ക്. അപൂർവരോഗത്തെതുടർന്ന് കുട്ടികളിൽ വിട്ടുമാറാത്തപനിയും ക്ഷീണവും തുടർക്കഥ
ചൊറിച്ചിലും അസ്വസ്ഥതയും അസഹനീയമാണ് നാട്ടുകാർക്ക്. ചികിത്സതേടിയപ്പോഴൊക്കെ രോഗമറിയാതെ വെറും മരുന്നുനൽകി ഡോക്ടർമാർ. കാട്ടുപന്നി നാട്ടിൽ വിതച്ച ബ്ലാമൂട്ട എന്ന പ്രാണി ശരീരത്തിൽ കയറിയതാണ് രോഗകാരണം എന്നവിശ്വാസത്തിലാണ് നാട്ടുകാർ.കഴിഞ്ഞ ദിവസം അഭിരാമിന്റെ ദേഹത്തു നിന്ന് 23 മൂട്ടകളെ കണ്ടെത്തിയപ്പോഴാണ് ഇവർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.