വൈക്കം സ്വദേശി ഹാദിയയുടെ മതംമാറിയുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയ കേസില്‍ എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ എന്‍.ഐ.എക്ക് സുപ്രീംകോടതി നിര്‍ദേശം. ഹാദിയ വീട്ടുതടങ്കലിലാണെന്ന ഹര്‍ജിയില്‍ പിതാവിനും കോടതി നോട്ടിസ് അയച്ചു. ആവശ്യപ്പെട്ടാല്‍ ഹാദിയയെ 24 മണിക്കൂറിനകം ഹാജരാക്കണമെന്നും കോടതി.
ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച കോടതി ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജവാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും ആരാഞ്ഞു. മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ചു അഖിലയുടെ പിതാവ് അശോകൻ നൽകിയ ഹർജിയിലായിരുന്നു വിധി. യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലിസ് സംരക്ഷണത്തോടെ വൈക്കം ടിവി പുരത്തെ വീട്ടിലാണ് ഇപ്പോൾ ഹാദിയ