മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഒാഫീസ് ഉന്നതതലയോഗം വിളിച്ചു. യോഗത്തെകുറിച്ച് റവന്യൂമന്ത്രിയെ അറിയിച്ചില്ല. യോഗത്തിൽ റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറിയും എജിയും നിയമ സെക്രട്ടറിയും പങ്കെടുത്തു.
മൂന്നാറിലെ വൻകിട കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ ഒാഫീസ് വിളിച്ചയോഗത്തിൽ , പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻപങ്കെടുത്തു. യോഗത്തെ കുറിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനോ അദ്ദേഹത്തിന്റെ ഒാഫീസിനോ ഒരറിയിപ്പും കിട്ടിയിരുന്നില്ല. അഡ്വക്കേറ്റ് ജനറൽ, അഡിഷണൽ എജി, നിയമസെക്രട്ടറി എന്നിവർക്കൊപ്പം റവന്യൂവകുപ്പിന്റെ ചുമതലയുള്ള അഡിഷണൽചീഫ് സെക്രട്ടറിയും പങ്കെടുത്തു. കോടതിയിൽനിലനിൽക്കും വിധമാകണം കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികളെന്ന അഭിപ്രായം ഉയർന്നു. ഇതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. കൃഷിയാവശ്യത്തിന് നകിയ ഭൂമിയിൽധാരാളം പേർവീട് വെച്ചിട്ടുണ്ട്.
ഇത് ഭൂപതിവ്ചട്ടങ്ങൾക്ക് വിരുദ്ധമാണ്. എന്നാൽ ഇവരെ ഒഴിപ്പിക്കാനാവില്ല. അതിനാൽ ഭൂപതിവ് ചട്ടങ്ങളിൽഭേദഗതി വേണം. ഇതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഡിഷണൽ എജി രഞ്ജിത് തമ്പാനോട് ആവശ്യപ്പെട്ടു. മൂന്നാർടൗൺഷിപ്പിന്റെ പ്രത്യേക പദവി, അതിനായി അതോറിറ്റിസ്ഥാപിക്കണോ തുടങ്ങിയവയും യോഗത്തിന്റെ പരിഗണനക്ക് വന്നു. എന്നാൽ ഇതിൽ ഒട്ടുമിക്കകാര്യങ്ങളിലും നയപരമായ തീരുമാനം വേണം. അതിന് മുഖ്യമന്ത്രിയും റവന്യൂ വനം മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ചയും ആവശ്യമാണ്. കൂടാതെ ഇടത് മുന്നണിയുടെ അംഗീകാരവും നേടണം. അതായാലും റവന്യൂമന്ത്രിയെ നേരത്തെ വിവരം അറിയിക്കാതെ യോഗം വിളിച്ചുചേർത്തതിനോട് സിപിഐക്ക് അതൃപ്തിയുണ്ട്.