നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖിനെ പൊലീസ് ചോദ്യം ചെയ്തു. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. നടൻ ദിലീപിനെ ദീർഘ മണിക്കൂറുകൾ പൊലീസ് ചോദ്യം ചെയ്ത ദിവസം രാത്രി പൊലീസ് ക്ലബ്ബിലെത്തിയതും അന്വേഷിച്ചതും വാർത്തയായിരുന്നു.
അതേ സമയം ഇന്ന് ഇരയുടെ പേര് പരസ്യമാക്കിയ കേസിൽ ചാർജ് ചെയ്ത കേസ് റദ്ദാക്കിത്തരണമെന്നാവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയെ സീമിപിച്ചിരുന്നു. കേസ് ഒഴിവാക്കുന്നതില്‍ എതിർപ്പില്ലെന്നുള്ള നടിയുടെ സത്യവാങ്മൂലവുമായാണ് അജു കോടതിയ സമീപിച്ചത്. താനും അജുവും സുഹൃത്തുക്കളാണെന്നും, പേര് പരാമർശിച്ചത് ദുരുദ്ദേശ്യപരമല്ല എന്നുമാണ് നടി അറിയിക്കുന്നത്.
അറസ്റ്റിന് മുൻപ് ദിലീപിന് പിന്തുണ അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് നടിയുടെ പേര് പരാമർശിച്ചിരുന്നത്. കേസ് റജിസ്റ്റർ ചെയ്ത കളമശേരി പൊലീസ് അജുവിനെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിനുള്ള സാധ്യതയും നിലനിൽക്കെയാണ് അജു വർഗീസ് ഹൈക്കോടതിയെ സമീപിച്ചത്.