ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഗവര്‍ണറും സര്‍ക്കാരുമായി സൗഹൃദാന്തരീക്ഷമാണുള്ളതെന്നും ഫെഡറല്‍ സംവിധാനത്തിലുള്ള കടന്നുകയറ്റമാണെന്ന് കരുതുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നാണു തന്റെ അഭിപ്രായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലിന്റെ ശുപാർശയ്ക്കനുസരിച്ചു പ്രവർത്തിക്കേണ്ട ആളാണ് ഗവർണറെന്നാണ് മനസ്സിലാക്കുന്നതെന്നും ഭരണഘടന നന്നായി അറിയാവുന്ന ഗവർണർ സാങ്കേതികത്വം ഉപയോഗിച്ചായിരിക്കില്ല, സൗഹൃദത്തിന്റെ പേരിലായിരിക്കും മുഖ്യമന്ത്രിയെ വിളിച്ചതെന്നും കാനം പറഞ്ഞിരുന്നു. അങ്ങനെയല്ലെങ്കിൽ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.