വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ എം. വിന്‍സന്‍റിന്‍റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി. സ്ത്രീപിഡനമെന്ന ഗുരുതരവകുപ്പ് ചുമത്തിയ കേസില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എം. വിന്‍സന്‍റ് എം.എല്‍.എയെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി.
മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ, വിൻസന്റ് സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. വിൻസന്റിന്റെ ഫോണും മെമ്മറി കാർഡും കണ്ടെത്തണമെന്നും ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി പ്രോസിക്യൂഷൻ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.
പീഡനം നടന്നതിനു ശാസ്ത്രീയ തെളിവില്ലെന്നു പ്രതിഭാഗം വാദിച്ചു. ഫോണിലെ ശബ്ദം വിൻസന്റിന്റേതാണോയെന്ന് ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.