വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ എം.വിൻസന്റിനെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊല്ലം കമ്മീഷണർ അജിത ബീഗത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. അതേസമയം സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ എം.എൽ.എയെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഒഴിവാക്കാനും പൊലീസ് തീരുമാനിച്ചു. വീട്ടമ്മയുമായുള്ള ഫോൺ സംഭാഷണം വീണ്ടെടുക്കാനായി വിൻസെന്റിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഒരു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ വൈകിട്ട് 4ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് എം.എൽ.എയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
Advertisement