നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേട്ട് കോടതിയാണ് ഇന്നലെ മൊഴിയെടുത്തത്.
സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞതെന്ന് അമ്മ പറഞ്ഞു.
കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജാരകും. 2011നവംബറിൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പൾസർ സുനിയെ ഇന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും
മതിയായ തെളിവുകളില്ലാതെ കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിൽ ഗൂഢാലോനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി നല്‍കിയതിനു പിന്നാലെയാണ് ദിലീപിനെതിരെ പൊലീസ് തിരിഞ്ഞത്.
നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ദിലീപിന്റെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്. ഇതുൾപ്പെടെ ദീലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തെന്നും ഇനിയും ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ ഡിജിപിയുടെ നിലപാട്.
ആവശ്യമെങ്കൽ കേസ് ഡയറി ഹാജരാക്കുമെന്നും ഡിജിപി അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനുമുന്നിൽ ഹാജാരാകമെന്ന് അഡ്വക്കറ്റ് പ്രതീഷ് ചാക്കോ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.പൾസർ സുനി കൈമാറിയ ഫോൺ കൈവശം വച്ചത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ചോദ്യം ചെയ്യലിൽ മറ്റ് കുറ്റങ്ങൾ കണ്ടെത്തിയാൽ അറസ്റ്റിന് തടസമില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. പൾസർ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി കോടതിയും സഹായി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും