സംസ്ഥാനത്തെ 18 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ഫലമറിവായ 15 സീറ്റുകളിൽ ഏഴ് വീതം സീറ്റുകൾ ഇരുമുന്നണികളും നേടി. തിരുവനന്തപുരം ജില്ലയിൽ ഒരു സീറ്റുനേടിയ ബി.ജെ.പിക്ക് കാസർകോട് ഒരു സീറ്റ് നഷ്ടപ്പെട്ടു. കോട്ടയം പാമ്പാടി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡും മലപ്പുറം എടക്കര പഞ്ചായത്തിലെ പള്ളിക്കൽ വാർഡും മുസ്്ലിം ലീഗിന്റെ ശക്തികേന്ദ്രമായ തലക്കാട് പഞ്ചായത്തിലെ കാരയി വാർഡും സി.പി.എം പിടിച്ചെടുത്തു. കാസര്‍കോട് നഗരസഭ കടപ്പുറം വാര്‍ഡില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരുട്ടമ്പലം വാര്‍ഡിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. സി.പി.എം സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു, ഇവിടെ സി.പി.എം മൂന്നാം സ്ഥാനത്തായി.
Advertisement