പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അറസ്റ്റ് ഭയന്ന് പ്രതീഷ് ചാക്കോ ഇപ്പോൾ ഒളിവിലാണ്. റിമാൻഡ് കാലാവധി അവസാനിച്ചതിനാൽ പൾസർ സുനിയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും.
കുറ്റവാളിയല്ലെങ്കിൽ അറസ്റ്റുണ്ടാവില്ലെന്നാണ് പ്രതീഷ് ചാക്കോയുെട മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചപ്പോഴെല്ലാം ഹൈക്കോടതി വ്യക്തമാക്കിയത്. അതിന് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം. ചോദ്യം ചെയ്യലിന് വിധേയനാകണം. ഇടക്കാല ജാമ്യമെന്ന ആവശ്യം കോടതി അതിനാൽ തന്നെ പരിഗണിച്ചില്ല. ഇന്നലെ പ്രതീഷ് ചാക്കോയുടെ ജൂണിയർ അഭിഭാഷകൻ രാജു ജോസഫിന്റെ പക്കൽ നിന്ന് ഒരു മെമ്മറി കാർഡ് പൊലീസ് കണ്ടെടുത്തിരുന്നു. പൾസർ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന് പറയപ്പെടുന്ന മെമ്മറി കാർഡ് ഇതാണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധയ്ക്ക് പൊലീസ് അത് മാറി.
നടി ആക്രമിച്ചപ്പെട്ട സമയത്ത് പൾസർ സുനി ധരിച്ചിരുന്ന വസ്ത്രം പ്രതീഷ് ചാക്കോയെടെ ഒാഫിസ് പരിസരത്തു നിന്നാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും പൊലീസിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടടുത്തു. പ്രതീഷ് ചാക്കോയുടെ അഭിഭാഷകന്റെ അഭ്യർഥനമാനിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ ഇന്നേക്ക് മാറ്റിയത്. അതേസമയം റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് പൾസർ സുനിയെ ഇന്ന വീണ്ടും കോടതിയിൽ ഹാജരാക്കും. കഴിഞ്ഞവട്ടം കോടതിയിലെത്തിച്ചപ്പോൾ ഗൂഢാലോചന കേസിനെ കുറിച്ചുള്ള സുനിയുടെ പ്രതികരണം ഇതായിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയതിനൽ ദിലീപ് ഇപ്പോഴും ജയിലിൽതന്നെയാണ്