E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായവരുടെ രഹസ്യമൊഴിയെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഗൂഢാലോചന നടത്തിയതിനു  ദൃക്സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവര്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമ സെറ്റിലുണ്ടായിരുന്നു. ദിലീപും പള്‍സര്‍ സുനിയും ഷൂട്ടിങ്ങിനിടെ കണ്ടിരുന്നു. കാലടി മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത് . 

അതേസമയം, പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും, ദിലീപിന്‍റെ സഹായി അപ്പുണ്ണിയെയും കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിട്ടുണ്ട്. നടി ആക്രമണ കേസിന്‍റെ ഗൂഡാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ ഇരുവരുടെയും മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അതേസമയം ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ എതിര്‍ക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. 

ദിലീപിന്‍റെ അറസ്റ്റിനു മുമ്പു തന്നെ അപ്പുണ്ണി പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും അറസ്റ്റിനു തൊട്ടുപിന്നാലെ വിദഗ്ധമായി മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ ഭാഷ്യം. കേസിന്‍റെ മുന്നോട്ടുളള പോക്കില്‍ അപ്പുണ്ണിയുടെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം സ്ഥാപിക്കാന്‍ പോന്നത്ര വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അപ്പുണ്ണി പ്രതിയാകാനുളള സാധ്യതയും അന്വേഷണ സംഘം തളളിക്കളയുന്നില്ല. പള്‍സര്‍ സുനിയുടെ അഭിഭാഭഷകന്‍ പ്രതീഷ് ചാക്കോയുടെ സ്ഥിതിയും മറിച്ചല്ല. 

നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനായി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് സുനിയില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം സ്ഥിരീകരിക്കപ്പെടണമെങ്കില്‍ പ്രതീഷിനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം പ്രതീഷ് എങ്ങോട്ടു പോയെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. പ്രതീഷിനെയും അപ്പുണ്ണിയെയും ദിലീപിനൊപ്പം ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ ഇരുവരെയും കിട്ടാതായതോടെയാണ് ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയില്‍ ഉന്നയിക്കാതിരുന്നത്. 

ഭാവിയില്‍ അപ്പുണ്ണിയുടെയും പ്രതീഷ് ചാക്കോയെയും കണ്ടെത്തി ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ആലുവ സബ്്ജയിലില്‍ എത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ ധാരണ. ഡിജിപി ബി.സന്ധ്യയുടെ കൂടി സൗകര്യമനുസരിച്ചാവും ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവനില്‍ നിന്നും മൊഴിയെടുക്കുക. ഗൂഡാലോചനയുമായി ബന്ധമില്ലെങ്കിലും ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. അതേസമയം തിങ്കളാഴ്ച ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ കേസ് ഡയറിയടക്കം ഹാജരാക്കി ഈ ജാമ്യാപേക്ഷയെയും ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :