ജിഎസ്ടി പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് മെഡിക്കൽ ഷോപ്പുകളിലേക്ക് മരുന്ന് വിതരണവും മുടങ്ങി. വിതരണക്കാരുടെ ശീതസമരത്തിനിടെയാണ് അവശ്യമരുന്നുകൾ കിട്ടാതെ രോഗികൾ വലയുന്നത്.
അത്യാഹിത വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഇൻജക്ഷനുകൾ, എച്ച് വൺ എൻ വൺ പനിയ്ക്ക് ഉപയോഗിക്കുന്ന ഒസൾട്ടാം ടാബ്്ലറ്റ് ഉൾപ്പെടെ ജീവൻ രക്ഷാമരുന്നുകൾ പോലും മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്കില്ല. പ്രമേഹക്കാരും രക്തസമർദ്ദമുള്ളവരും മരുന്ന് കിട്ടാതെ വലഞ്ഞു. ജിഎസ്ടി നടപ്പാക്കിയപ്പോൾ വിതരണക്കാരെല്ലാം അപ്രഖ്യാപിത സമരത്തിലാണ്,അതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്
1. ജിഎസ്ടി നടപ്പാക്കുമ്പോൾ വിതരണക്കാർക്ക് പഴയ സ്റ്റോക്കിന്മേൽ ഏഴുശതമാനം മുതൽ പത്ത് ശതാനം വരെ നഷ്ടമുണ്ടാകുന്നുണ്ട്.
2. ജിഎസ്ടി പ്രകാരം മരുന്നുകളെ അഞ്ചായി തിരിച്ചാണ് നികുതി ചുമത്തുന്നത്, ഇത് തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലവിലുണ്ട്
3. 20 ലക്ഷത്തിന്മേൽ വിറ്റുവരവുള്ള വിതരണക്കാർക്കാണ് ജിഎസ്ടി ബാധകം പക്ഷെ കേരളത്തിൽ ഇത് പ്രാവർത്തികമായിട്ടില്ല
നികുതിമാറ്റത്തിലുടെയുണ്ടാകുന്ന നഷ്ടം കമ്പനികൾ നൽകണമെന്നാണ് വിതരണക്കാരുടെ ആവശ്യം ഇതിനായി ആരോഗ്യവകുപ്പ് ഇടപെട്ട് മരുന്നുകമ്പനികളുടെ യോഗംവിളിക്കണമെന്നും വിതരണക്കാർ പറയുന്നു